വുഹാൻ: ചൈനീസ് നഗരമായ വുഹാനിലെ മുഴുവൻ ജനങ്ങളേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതർ. ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത ഇടമായിരുന്നു വുഹാൻ. എന്നാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ, ഒരു വർഷത്തിലധിക കാലമായി പുതിയ കേസുകളൊന്നും വുഹാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
1.10 കോടിയാണ് വുഹാനിലെ ജനസംഖ്യ. എല്ലാ താമസക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കും. നഗരത്തിൽ ഏഴ് കുടിയേറ്റ തൊഴിലാളികൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതായും വുഹാൻ നഗര അധികൃതർ അറിയിച്ചു.
Read Also: ചൈന വീണ്ടും കോവിഡിന്റെ പിടിയിൽ; വ്യാപിക്കുന്നത് ഡെൽറ്റ വകഭേദം
Read Also: ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം
അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ 61 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.