ന്യൂഡൽഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി (എച്ച്5എന്‍1) ബാധിച്ച് പതിനൊന്നുകാരന്‍ മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ കുട്ടിയാണ് മരിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ പക്ഷിപ്പനി മരണമാണ് എയിംസിലേത്.
ജൂലൈ രണ്ടിനാണ് ന്യൂമോണിയ ബോധയെത്തുടര്‍ന്ന് പതിനൊന്ന് കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അര്‍ബുദ രോഗി കൂടിയായ കുട്ടിക്ക് കൊവിഡ് പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നെങ്കിലും നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്5എന്‍1 ബാധ ( പക്ഷിപ്പനി) സ്ഥിരീകരിച്ചത്. ഇതോടെ കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍മാരുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലേക്ക് മാറ്റി.