തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെ 08/03/21 തിങ്കളാഴ്ച രാവിലെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പ്രഫഷണലുകളെ വേണ്ടെന്നും പൊളീറ്റീഷ്യൻമാരെ പരിഗണിക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം. ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തുന്നത് ബിജെപിയെ സഹായിക്കാനാണോയെന്നും പോസ്റ്ററിൽ ചോദിക്കുന്നുണ്ട്.
തൃശൂര്‍ പുതുക്കാട് സീറ്റില്‍ പെയ്ഡ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുവെന്നാരോപിച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വിജിലന്‍സ് കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്നും പോസ്റ്ററില്‍ ആരോപണം. കോണ്‍ഗ്രസിന്റെ പുതുക്കാട് സീറ്റില്‍ സ്ഥാനാര്‍ത്ഥി പരിഗണനാപട്ടികയിലുള്ള ബാബുരാജിനെതിരെയാണ് പേര് പരാമര്‍ശിക്കാതെ ഉള്ള പോസ്റ്റര്‍ പ്രതിഷേധം. സേവ് കോണ്‍ഗ്രസ് സേവ് പുതുക്കാട് എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്ററുകള്‍.
കൊച്ചിയില്‍ മുന്‍ മേയറായ ടോണി ചമ്മിണിക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍. കെപിസിസി കൊച്ചിയില്‍ ടോണി ചമ്മിണിയുടെ പേര് അംഗീകരിച്ച് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു.