മുംബൈ: ഡേറ്റിംഗ് ആപ്പ് ആയ ടിന്ററിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത 26 കാരൻ അറസ്റ്റിൽ. അഭിജിത്ത് വാഘ് എന്ന യുവാവാണ് പിടിയിലായത്.
മഹാരാഷ്ട്രയിലെ പിംപിരി ചിന്‍ച്വാദിലാണ് സംഭവം .
2020 ഡിസംബര്‍ 26ന് വൈകീട്ട് നാല് മണിമുതല്‍ 11.30 വരെയുള്ള സമയത്തിനിട യിലാണ് അതിക്രമം നടന്നത്.ഡേറ്റിംഗ് ആപ്പ് മുഖേന ഹിഞ്ചേവാദിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് വാഘ് യുവതിയെ കണ്ടുമുട്ടിയത്. ഇവിടെ വച്ച് ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചു. തുടര്‍ന്ന് യുവതിയെ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് യുവതിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. എതിര്‍ത്തതോടെ ഇയാള്‍ മര്‍ദ്ദിക്കുകയും കൈകാലുകള്‍ ഉപയോഗിച്ചും ഷൂ ഉപയോഗിച്ചും അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഡിസംബര്‍ 25 ന് ടിന്ററിലൂടെ യുവതിയെ പരിചയപ്പെട്ട ഇയാൾ 26 ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്ത് 2021 ജനുവരി രണ്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുവെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ വിവേക് മുഗ്ലികര്‍ അറിയിച്ചു.