സ്വർണക്കടത്തിൻ്റെ മുഖ്യ സൂത്രധാരൻ എം. ശിവശങ്കരൻ, എൽഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവശങ്കറിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്ന് ഇ.ഡി സമർപ്പിച്ച ആയിരം പേജുള്ള കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

സ്വർണക്കടത്ത് കേസിൽ ഇ.ഡി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. ശിവശങ്കർ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂർത്തിയാകാനിരി ക്കെയാണ് ഇ.ഡിയുടെ നടപടി. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കള്ളപ്പണം കൈപ്പറ്റിയെന്നും കള്ളക്കടത്തിലൂടെ അനർഹമായ സ്വത്ത് സമ്പാദിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. കള്ളക്കടത്ത് സംഘത്തിന് ശിവശങ്കർ അറിഞ്ഞുകൊണ്ട് സഹായം ചെയ്തു. ശിവശങ്കറിനെതിരെ ഡിജിറ്റൽ തെളിവുകൾ ലഭിക്കാനുണ്ടെന്നും ഇ.ഡി പറയുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളാണ് കുറ്റപത്രത്തിൽ ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. ഏഴ് മുതൽ പന്ത്രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →