മികച്ച ബൗളറായ സ്റ്റുവർട് ബ്രോഡിനെ വെസ്റ്റ് ഇൻറീസിനെതിരായ ആദ്യ ടെസ്റ്റിൽ കളിപ്പിക്കാത്തത് ഇംഗ്ലണ്ടിന്റെ മണ്ടൻ തീരുമാനമായിരുന്നുവെന്ന് മുൻ സ്പിന്നർ ഗ്രെയ്മിസ്വാൻ.

ന്യൂഡല്‍ഹി: മൂന്ന് മൽസരങ്ങളുള്ള പരമ്പരയിൽ കഴിഞ്ഞ മാസം നടന്ന ആദ്യ ടെസ്റ്റിൽ ബ്രോഡിനെ കളിപ്പിച്ചിരുന്നില്ല. ആ കളിയിൽ ഇംഗ്ലണ്ട് തോൽവി ഏറ്റുവാങ്ങിയിരുന്നു.

രണ്ടും മൂന്നും ടെസ്റ്റുകളിൽ കളിച്ച ബ്രോഡ് ടെസ്റ്റിലെ 500 വിക്കറ്റ് എന്ന അന്താരാഷ്ട്ര നേട്ടത്തിലെത്തുകയും പരമ്പരയിലെ മാൻ ഓഫ് ദ സീരീസാകുകയും ചെയ്തു. ബ്രോഡിനെ കളിപ്പിച്ച രണ്ടും മൂന്നും മൽസരങ്ങളിൽ ഇംഗ്ലണ്ടിനായിരുന്നു ജയം. ഈ സാഹചര്യത്തിലാണ് മുൻ സ്പിന്നറുടെ രൂക്ഷ വിമർശനം.

ബ്രോഡും ജെയിംസ് ആന്റേഴ്സണുമടങ്ങുന്ന മികച്ച ബൗളിംഗ് കൂട്ടുകെട്ട് ഉണ്ടായിരുന്നു എങ്കിൽ ആദ്യ മാച്ചും നിസ്സാരമായി ജയിക്കാമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ടെസ്റ്റിൽ 500 വിക്കറ്റിലെത്തിയ ഇംഗ്ലണ്ടിന്റെ മറ്റൊരു ബൗളറാണ് ആന്റേഴ്സൺ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →