ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തീക്കോയിയില്‍ അതിവേഗത്തില്‍വന്നിരുന്ന കാർ സ്കൂട്ടറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. പൂതനപ്രക്കുന്നൽ ബേബിയുടെ മകൻ എബിൻ ( 28 ) ആണ് മരിച്ചത്. കാറോടിച്ച ഈരാറ്റുപേട്ട വെള്ളൂർ പറമ്പിൽ നെസാർ നൗഷാദ് (22) നെ പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ഈരാറ്റുപേട്ട എസ് ബി ടി എ ടി എം ന് മുൻ വശം റോഡിലാണ് അപകടം ഉണ്ടായത്. ജൂലൈ ഏഴിന് രാത്രി പത്തിനായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ നിസാൻ ക്രൂസർ കാറാണ് സ്കൂട്ടറിൽ ഇടിച്ച് കയറിയത്.
പ്രദേശവാസികൾ എബിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കുവാനാ യില്ല. കോവിഡ് പരിശോധന നടത്തി നെഗറ്റീവാണ് എന്നു കണ്ടെത്തിയിട്ടുണ്ട്.
വാഹനം ഓടിച്ചിരുന്ന യുവാവും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ലഹരി ഉപയോഗിച്ചതായി നാട്ടുകാർ പറയുമ്പോഴും പോലീസ് നിഷേധിക്കുകയാണ്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് നെസാർ നൗഷാദിനെതിരെ കേസെടുത്തത്.
കാർ അപകടത്തിൽപ്പെടുന്നതിന് മിനിട്ടുകൾകക്ക് മുൻപ് സമൂഹ മാധ്യമങ്ങളിൽ അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസിൽ കാർ റേസിംങ് കമ്പവും വേഗതയ്ക്ക് മുന്നിൽ മരണത്തെ ഭയമില്ലന്നുമുള്ള കുറിപ്പിട്ടത്. 200 കിലോമീറ്റർ വേഗതയിൽ കാർ പായുന്നതിന്റെ ചിത്രം സഹിതമാണ് ഇൻസ്റ്റഗ്രാമിൽ യുവാവ് പോസ്റ്റിട്ടത്. പത്ത് മിനിട്ടിന് ശേഷമായിരുന്നു ഇയാൾ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചത്.
കുറ്റക്കാരനെതിരെ വിചാരണ നടത്തി എബിന്റെ കുടുംബത്തിന് ഇയാളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി കൊടുക്കണമെന്നും കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ജോമോൻ ഐക്കര ആവശ്യപ്പെട്ടു. കുടുംബത്തിന്‍റെ ഏകപ്രതീക്ഷയും ഏകആലംബവുമായിരുന്നു എബിന്‍.
അമ്മ സീനാ ജോസഫ്, സഹോദരങ്ങള്‍ – ബിബിന്‍, സെബിന്‍.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കേരള ആഭ്യന്തര വകുപ്പിന് കീഴിൽ തന്നെ ഉള്ളതാണോയെന്ന് സ്വാഭാവികമായും സംശയിച്ചു പോകുന്ന തരത്തിലുള്ള നടപടികളാണ് നടക്കുന്നതിലേറയും . അതിനൊരു ഉദാഹരണം മാത്രമാണീ സംഭവം. മറ്റ് ചില ശക്തികളാണ് പോലീസ് സ്റ്റേഷൻ നിയന്ത്രിക്കുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകുവാനിടയുണ്ട്. സാധാരണക്കാരന് നീതി ലഭിക്കുവാൻ കൂടുതൽ സംഘടനകൾ വിഷയത്തിൽ പ്രതികരിക്കേണ്ടതുണ്ട്.