നിസാമുദ്ദീന് സമാനമായി നളന്ദയിലും തബ് ലീഗ് സമ്മേളനം നടന്നതായി റിപ്പോർട്ട്‌

ന്യൂഡൽഹി ഏപ്രിൽ 18: ന്യൂഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗ് സമ്മേളനത്തിന് സമാനമായി ബിഹാറിലെ നളന്ദയിലും തബ് ലീഗ് സമ്മേളനം നടന്നിരുന്നു എന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ 14, 15 തീയതികളില്‍ നളന്ദയില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ 640 പ്രതിനിധികളാണ് പങ്കെടുത്തിരുന്നത്. അതില്‍ 277 പേരെ മാത്രമേ ഇതുവരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സമ്മേളനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും 363 പേരുടെ വിവരം ലഭിക്കാത്തതാണ് ഇപ്പോള്‍ ബീഹാറില്‍ പരിഭ്രാന്തി പരത്തിയിരിക്കുന്നത്. ഇവരില്‍ എത്ര വിദേശികള്‍ ഉണ്ടായിരുന്നു എന്നും വ്യക്തമല്ല.

നളന്ദ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ കോവിഡ് പരിശോധനയില്‍ പോസ്റ്റീവ് ആണെന്നു കണ്ടതായി ജില്ലാ മജിസ്‌ട്രേട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തെഴുതി അറിയിച്ചതോടെയാണ് ഈ വിവരം പുറത്തായത്.

നളന്ദ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കുറേപ്പേര്‍ ഡല്‍ഹിയില്‍ നിസ്സാമുദ്ദീന്‍ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. കൂടുതലും ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് നളന്ദ തബ്ലീഗ് സമ്മേളനത്തിന് പങ്കെടുത്തിരുന്നത്. കേരളത്തില്‍ നിന്ന് ഈ സമ്മേളനത്തിന് പ്രതിനിധികള്‍ എത്തിയിരുന്നോ എന്ന് കാര്യത്തില്‍ വ്യക്തതയില്ല.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയാണ് നളന്ദ. സമ്മേളനത്തിന് എത്തിയവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും കാര്യമായ ഒരു ശ്രമവും നടത്തുന്നില്ല എന്ന് പരാതിയും നിലവില്‍ ഉയരുന്നുണ്ട്.

Share
അഭിപ്രായം എഴുതാം